Saturday, June 12, 2021

 CHAKRAVALAM . STORY ON MIND .  BHAGAM 1


ചക്രവാളം

 👇

തൂലിക കയ്യിൽ എടുത്തപ്പോൾ വിരലിൽ നിന്നും തെന്നി വീണത് , കോടതി മുറിയിലെ അനുഭവങ്ങളെ ആസ്പത മാക്കി ഒരു ചിത്ര രൂപമാണ് . എന്നാൽ അതിൽ നിന്നും വ്യത്ത്യസ്തമായീ  ലോ  പോയിന്റും  ക്രോസ് എക്സാമിനേഷനും  ഒന്നുമില്ലാത്ത  ഒരു  കഥാ രൂപമാണ് മനസ്സിൽ രൂപം കൊണ്ടത്.

 

കോടതി മുറിക്കു പകരം മനസ്സ് എന്ന കോടതിയിൽ നമ്മുടെ ഓരോ പ്രക്രിയയും നമ്മളറിയാതെ തന്നെ വിസ്തരിക്കപ്പെടുന്നു . അവിടെ തന്നെ തെറ്റും ശരിയും വിശകലനം ചെയ്യപെടുന്നു . നമ്മുടെ ഓരോ പ്രവർത്തിയും ശരിയോ തെറ്റോ എന്ന് തിരിച്ചറിയും മുന്നേ ക്രിയ നടപ്പാക്കപ്പെട്ടിരിക്കും.  ഇത് പ്രധാനമായും മാനസിക വികാരങ്ങളിൽ ആസ്പതമാക്കിയതാൽ ഇന്ത്യൻ തത്വ ചിന്തകളിൽ മീമാംസയെ പറ്റി പ്രതിപാദിച്ചിരിക്കുന്നത് മനസ്സിന്റെ പ്രതിഫലനങ്ങൾ എന്നായിട്ടാണ് . അത് ക്രിയയിൽ ചെന്നെത്തുന്നു .

A small story. കഥ തുടരുന്നു 

Adv.J.Venkitahalam.   അഡ്വ .ജെ .വെങ്കിടാചലം ( അഡ്വ.ജെവെ )

                                                                  …………………..

  

ഭാഗം  1

 

' ഇഫ് സമ്മർ കം,  ക്യാൻ വിന്റർ   ബി  ഫാർ ബിഹൈൻഡ് ?' 

അച്ഛാ അമ്മക്ക് ഒന്നും അറിയില്ലാട്ടോ.

 അതെന്താ മോനെ ?

 സമ്മർ കഴിഞ്ഞാൽ മഴക്കാലമല്ലേ, . അത് കൊണ്ടല്ലേ ജൂണ് ല്  സ്കൂൾ തുറക്കുമ്പോൾ മഴ പെയ്യുന്നതു ?

 അതെ അതെ , ബാലകൃഷ്ണൻ പറഞ്ഞു

ആണോ ? അച്ഛനും മോനും കൂടി കളിയാക്കല്ലേ ട്ടോ .

 

'നിനക്ക് ഇംഗ്ലീഷ് അറിയില്ലന്നായോ ? സമ്മറിന്റെ കൂടെ കംസ് എന്നല്ലേ വരേണ്ടത് ' ബാലകൃഷ്ണൻ ഭാര്യയോടായി പറഞ്ഞു .

 

ങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ? മോനെ സ്കൂളീ കൊണ്ടാക്കാൻ നോക്കൂട്ടോ . സമയം  ഏറെയായീ . പിന്നെ ൻന്ടെ യടുത്തു മെക്കെട്ടു കേറാൻ നിക്കല്ലേ .

 

`അല്ല , ദേവു ങ്ങനെ യങ് പിണങ്ങിയാലോ '

 

ബാലകൃഷ്ണൻ ഒരു ബാങ്ക് ഓഫീസറാണ് .കോഴിക്കോട് തളിയിലാണ് താമസം . ഒരു യാഥാസ്ഥിക മേനോൻ കുടുംബം . ഭാര്യ ദേവകിയും , അപ്പുവും  മകളും അടങ്ങിയ ഒരു ചെറിയ കുടുംബം. ബാങ്ക് ഓഫീസറായതു കൊണ്ട് ജോലി സമയമൊന്നും ക്ലിപ്തമല്ല. രാവിലെ എട്ടു മണിക്ക് മോനെ റെഡിയാക്കി സ്കൂൾ ബസ്സിൽ കേറ്റിയയക്കുന്നതു വരെ ഒരു പോരാട്ടമാണ് .

 

" തിങ് ഓഫ് ബുട്ടി സേ ഡെയിഞ്ച റസ്സ്  തിങ് ``

ദാ , പിന്നെയും തുടങ്ങി , ബാലകൃഷ്ണൻ ഭാര്യയോട് പറഞ്ഞു ,

ദേവൂ "നോട്ട് ഡേഞ്ചറസ് ല്ല  , ബട്ട് ജോയ് ഫോർ എവർ

 

ങേ , പുറത്തു വായ നോക്കി നിക്കുന്നത് ഒരു ജോയ് ഫോർ എവർ തന്നെയാ

പക്ഷെ ഡേഞ്ചറസ്   കൂടി . .

ദേവൂ തിരിച്ചടിച്ചു

 

എന്താ അച്ഛാ 'അമ്മ പറയുന്നത് .

ഏയ് നീ അതൊന്നും കാര്യാക്കണ്ട ട്ടോ

വേഗം റെഡിയായിക്കോ ,

പ്രാതൽ കഴിപ്പിക്കുന്നതു അമ്മയുടെ ഊഴം .അപ്പുവിന് യൂണിഫോം ഇടിയിച്ചു  ബസ്സിൽ കേറ്റി വിടുന്നത് ബാലകൃഷ്ണൻന്ടെ യും .

ഇടയ്ക്കു പിണങ്ങിയാലും ബാലേട്ടനെ പെരുത്ത് ഇഷ്ടമാണ് ദേവൂന് .തിരിച്ചു ബാലേട്ടനും .

അടുത്തത്  ബാലേട്ടനെ അയക്കണം . മൂപ്പർക്ക് ഒൻപതു മണിക്ക് സ്ഥലം വിടണം . അതുകൂടി കഴിഞ്ഞാലേ ദേവൂന്റെ തിരക്ക് ഒഴിയുകയുള്ളു .

"ദേവൂ ഞാനിറങ്ങണേ .

ഓക്കേ ബാലേട്ടാ , വൈകിട്ട് നേർത്തെ വരണേ . നേർത്തെ എന്ന് പറഞ്ഞാൽ ഒരു പത്തു മണിയെങ്കിലും ആകും.

ഇത് ഒരു പതിവ് പറച്ചിലാണ് .അത് ദേവൂനുമറിയാം .പക്ഷെ പഴകിപ്പോയി . അത്ര തന്നെ.

തുടരും 

No comments:

Post a Comment