Thursday, July 8, 2021

 

CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 6


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  6

 

പഠിത്തത്തിന്റെ അല്ല കലാലയ ജീവിതത്തിന്റെ അവസാന വര്ഷം . നെറ്റിയിൽ ചന്ദനക്കുറി തൊട്ട് , മുടി നന്നായി കെട്ടിയ അവളെ കാണാൻ നല്ല രസമുണ്ടായിരുന്നു . എന്താ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ ? അപ്പുവിനറിയാനുള്ള വ്യഗ്രത .

ഇന്ന് ക്യാംബസല്ലേ,  . ഒന്ന് പ്രാർത്ഥിക്കാമെന്നു കരുതി.

എനിക്കും ചേർന്ന് പ്രാർത്ഥിച്ചോ?

“പിന്നേ”!

രണ്ടു പേർക്കും ക്യാമ്പസ് സെലെക്ഷൻ ലഭിച്ചു .

ആരുഷ് നിന്നെ എനിക്ക് വേണം

അപ്പു വീട്ടുകാരോട് പറഞ്ഞോ ?

ഞാനൊരു മുക്കുവ സമുദായത്തിൽ   പെട്ടതാണ് .

അതിലൊന്നും കുഴപ്പമില്ല , നമ്മളിപ്പോൾ യൗവ്വനത്തിന്റെ ലഹരിയിലല്ല.

.ഇതൊരു ഇൻഫ്രാക്ച്ച്വഷൻ ഒന്നുമല്ല ആലോചിച്ചെടുത്ത തീരുമാനമാണ് . അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ . അപ്പു പറഞ്ഞു.

"ഞാൻ നിന്നെയും, നീയില്ലാത്ത ജീവിതം എനിക്കൊരിക്കലും സാധ്യമല്ലെടാ``

എടാ നീ എന്തിനാ എന്നെ ഇത്രമാത്രം സ്നേഹിച്ചത് .

എന്റെ വീട്ടുകാരെ ഓർക്കുമ്പോഴാണ് ,എനിക്ക് പേടി , ഒരു മുരടൻ “ബാവുജി``  

ചേച്ചിയുടെ ഭർത്താവ് .

അതൊക്കെ മാറിക്കോളും അപ്പു പറഞ്ഞു .

മോളെ , നീ ഏതാ ഓപ്ഷൻ കൊടുത്തത് ?

ബോബെയോ അല്ല ഗോവ തന്നെയോ ?

ഇല്ല , ഞാനും ബോംബെ തന്ന്യാ കൊടുത്തത്‌ .

അങ്ങിനെ പരീക്ഷ കഴിഞ്ഞതോടെ അവർ പിരിഞ്ഞു

മാനസിക സംഘർഷത്തോടെ …….. .

അപ്പുവിന് ബോബെയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ലഭിച്ചു .

ജോലിയിൽ പ്രവേശിച്ചു . ആരുഷിയും നല്ല മാർക്കോടെ പാസ്സായി . ഓഫർ ലെറ്റർ പ്രതീക്ഷിച്ചിരുന്നു. ആരുഷിക്കാകെ ഒരസ്വസ്ഥത . വീട്ടിലെ സ്ഥിതി അതിലും ദുർഘടം  . എന്നും രാത്രി കുടിച്ചു വെളിവ് കെട്ട് ബാവ്‌ജി  വഴക്കും ബഹളമുണ്ടക്കിയെ  കിടന്നുറങ്ങു . ഇങ്ങനെയുള്ള  അന്തരീക്ഷത്തിൽ  നിന്നും  വിട്ടു  മാറണമെന്ന തോന്നലുണ്ട് . “പാവം  അമ്മയും  ചേച്ചിയും . മറ്റൊരു  വഴിയുണ്ടാകുന്നതു  വരെ  പിടിച്ചു നിൽക്കണം “ അവളോർത്തു.

അപ്പുവിന്റെയും വിവരമില്ല . ഇടയ്ക്കു ബോംബയിൽ  നിന്നും ഒരു  കാൾ  ലഭിച്ചതല്ലാതെ . അതിനു ശേഷം ആ  മൊബൈലിൽ  വിളിച്ചിട്ടു  മറുപടി  ലഭിക്കുന്നില്ല .ആരുഷി  സ്വയം  പഴിച്ചു. 

"പ്രേമമൊക്കെ  ഇത്രയേയുള്ളൂ " അവളുടെ ചേച്ചി പറഞ്ഞു . മാനസിക സംഘ്ർഷവും  , വീട്ടിലെ അന്തരീക്ഷവും അവളെ ആകെ  ഉലച്ചു .

 

ഒരു ദിവസം രാത്രി  കുടിച്ചു ലക്കില്ലാതെ  വന്ന  ബാവുജി , അവളുടെ ചേച്ചിയെ  വല്ലാതെ  തല്ലി . സഹിക്കാൻ  വയ്യാതെ കരഞ്ഞു കൊണ്ട്  ആരുഷി  വീട്ടിനു  പുറത്തേക്കോടി .

ഒരു വെടിയൊച്ച കേട്ട്  ഞെട്ടിക്കൊണ്ടു അവൾ   തിരിച്ചു വീട്ടിനകത്തേക്കു പാഞ്ഞു . കയ്യിൽ ഒരു നാടൻ  തോക്കുമായി നിൽക്കുന്ന  ഏഴു വയസു പ്രായമുള്ള  ചേച്ചിയുടെ മകനെ  കണ്ടു അവൾ സ്‌തംഭിച്ചു  നിന്നു .

അലറിക്കരയുന്ന ചേച്ചി , നിലത്തു കിടക്കുന്ന  ബാവുജി , കയ്യിൽ തോക്കു  പിടിച് എന്താ  ചെയ്‌തതെന്ന്‌ അറിയാത്ത  കുട്ടി . അവൾക്കു  തല കറങ്ങുന്നതു  പോലെ തോന്നി .   അവന്റെ  കയ്യിൽ നിന്നും  തോക്കു  പിടിച്ചു  വാങ്ങി അവൾ പുറത്തേക്കോടി, ഒന്നും ചിന്തിക്കാതെ  ഒരു ലെക്കുമില്ലാതെ , ഒരു ഭ്രാന്തിയെ  പോലെ.....

മനസ്സ് നിയന്ത്രണം വിട്ടു പോകുന്ന നിമിഴങ്ങൾ !....................

പാലത്തിൽ നിന്നും തോക്ക്  വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ടു  പിന്നെയും, ഓടി  ലക്ഷ്യമില്ലാതെ , സ്വയം മറന്ന്  . എതിരെ  വന്ന ഒരു വാഹനത്തിൽ തട്ടി  അപകടത്തിൽ  പെട്ടു . 

തുടരും 

No comments:

Post a Comment