Tuesday, July 13, 2021

 CHAKRAVALAM : STORY OF MIND                                                                                        

  BHAGAM 7


                                                      ചക്രവാളം    തുടരുന്നു 👇


ഭാഗം  7


കണ്ണ് തുറന്നു നോക്കിയപ്പോൾ  താൻ ഒരാശുപത്രിയിൽ  കട്ടിലിൽ  കിടക്കുന്നതായറിഞ്ഞു .

 "എന്താ എങ്ങിനെയുണ്ട് " ഒരു നഴ്‌സ്‌ ഹിന്ദിയിൽ ചോദിച്ചു .

 നേഴ്സിന്റെ സംസാരത്തിൽ നിന്നും മലയാളിയാണെന്ന്  മനസിലാക്കിയ  ആരുഷി  ഒന്ന് തലയാട്ടി .

 " ഞാനെങ്ങനെ , ഇവിടെ ?

ഓ , മലയാളിയാണോ ? നേഴ്‌സ് ചോദിച്ചു,   താൻ  അപകടത്തിൽ പെട്ടത് കണ്ടു ഒരു കുടുംബം ഇവിടാക്കീട്ടു പോയി .

"വലിയ അപകടമൊന്നുമില്ലാത്തതിനാൽ പോലിസിലുംമറ്റും  അറിയിച്ചില്ല..

അന്ന് തന്നെ ഡിസ്ചാർജ്  ചെയ്തു .

വീട്ടിൽ എന്ത് സംഭവിച്ചിരിക്കുമോ ? ചുറ്റും ആളുകൾ ഓടി വരുന്ന ശബ്ദം.കേട്ടിരുന്നു . താൻ   തോക്കു പിടിച്ചു ഓടിപോകുന്നത്  ആരെങ്കിലും കണ്ടുകാണുമെന്നുള്ള ഭയം അവളെ വ്യാകുലപ്പെടുത്തി .

തിരിച്ചു പോവാനും പേടി .പെട്ടെന്നൊന്നും ഓർമയിൽ വന്നില്ല.

അപ്പുവിൽ നിന്നും യാതൊരു വിവരവും  ആരുഷിക്കു ലഭിച്ചില്ല. വല്ലാത്ത സങ്കടവും ,മന :  പ്രയാസവും  കൊണ്ട് അവൾ കുഴങ്ങി .

ബോബെയിലെ അവളുടെ സുഹൃത്തിന്റെ സഹായത്തോടെ , കാമ്ബസ് സെലെക്ഷൻ  ലഭിച്ച  കമ്പനിയിൽ  ചേർന്നു .

വര്ഷം ഒന്ന് കഴിഞ്ഞിട്ടും  അപപ്പുവിൽ  നിന്ന് യാതൊരു  വിവരവും ലഭിച്ചില്ല.

***************************************************************************************************

അങ്ങിനെയിരിക്കെ അവൾക്കൊരു ഫോൺ കാൾ  വന്നു .

"ഹലോ " ഐ ആം ഡേവീസ് " മലയാളിയാണല്ലോ അവൾ കരുതി .

“എസ് , നിങ്ങൾക്കെന്തു വേണം ?”  അവൾ ഇംഗ്ളീഷിൽ ചോദിച്ചു.

"ഞാൻ  ഒരു സോഫ്റ്റ്‌വെയർ ഇഞ്ചിനീയറാണ് " .

"അതിനു ഞാൻ എന്ത് വേണം ?" ആരുഷി പറഞ്ഞു

"ഒരു പ്രൊജക്റ്റ് തരണമെന്നുണ്ട് " നിങ്ങൾ അല്ലെ പ്രൊജക്റ്റ് മാനേജർ? ഫോണിൽ കൂടി ചോദ്യം .

അങ്ങിനെയാണ് ഡേവീസിനെ ആരുഷി പരിചയപ്പെടുന്നത് .

അവളവനെ  ഓഫീസിലേക്ക് വരാൻ  ക്ഷണിച്ചു ."വി ക്യാൻ ഡിസ്‌കസ് "

തുടക്കത്തിൽ ഒരു ബോറനായി തോന്നിയെങ്കിലും , പിന്നെ പെരുമാറ്റം ഇഷ്ടപ്പെട്ടു .

“ഹലോ ഹി ഈസ് ഹാൻഡ്‌സം” . അവളുടെ കൊളീഗ്സ് അഭിപ്രായപ്പെട്ടു

ഇനി ആ അപ്പുവിനെയും നോക്കിയിരിക്കേണ്ട .

"വർഷങ്ങൾ മൂന്നു കഴിഞ്ഞിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ? " അവളുടെ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു .

ദിവസങ്ങൾ  കടന്നു പോയീ . ഡേവീസുമായുള്ള  അടുപ്പവും കൂടി .

മനസിന്റെ കളി .

ഓഫിസ് കാര്യങ്ങളിൽ തുടങ്ങിയ ബന്ധം ഒരു ആത്മ ബന്ധമായി രൂപാന്തര പെട്ടു . .

"നമുക്കൊരു ഡിന്നറിനു പോകാം ", ഡേവീസ് അവളെ ക്ഷണിച്ചു .

"എവിടെ ?"

"ടാജ് "

"അപ്പോൾ എന്നോടുള്ള ദേഷ്യമൊക്കെ പോയീ, അല്ലെ ?"

"ആദ്യം കണ്ടപ്പോൾ ഒരു ബോറനായി തോന്നീ , അത്ര തന്നെ "

ഡേവീസ് ഒരു ടേബിൾ ബുക് ചെയ്തിരുന്നു, തന്റെ ഇഷ്ടക്കു വേണ്ടി  .

കൃത്യം ഏഴു മണിക്ക് അവർ താജ് പ്രിൻസിൽ എത്തി ചേർന്നു .

അവൾ ഒരു പച്ച ലേഡീസ് പാന്റും അതിനിണങ്ങിയ ഒരു ടോപ്പും ധരിച്ചിരുന്നു.

ഡേവിസാകട്ടെ ഒരു ജീൻസും ടീ ഷർട്ടും .

രണ്ടുപേരും അവരുടെ ടേബിളിൽ ആസനസ്ഥരായി .......................

                                                     ******

ആ അരണ്ട വെളിച്ചത്തിൽ .

ദൂരെ രണ്ടു കണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു .

മെലിഞ്ഞ ശരീരം , ആകെ വിളറി വെളുത്ത മുഖം. .,

 ചെറുപ്പക്കാരനെങ്കിലും മുടി കുറെ കൊഴിഞ്ഞ ഒരു രുപം .

കണ്ണുകളിൽ മാത്രം തിളക്കം

കണ്ണുകളിൽ നിന്ന് അശ്രുക്കൾ ഒഴുകുന്നത്  ആ അരണ്ട വെളിച്ചത്തിൽ കാണാം .

"സാർ ".വാട്ട് ക്യാൻ വി ഡു "?

ഒരു ലെമൺ ജൂസുമാത്രം ഓഡർ ചെയ്തു നോക്കിയിരുന്നു ആ ചെറുപ്പക്കാരൻ.

തുടരും 

No comments:

Post a Comment